വി.ഡി. സതീശൻ, വെള്ളാപ്പള്ളി നടേശൻ

 
Kerala

"സതീശൻ തവള വീർത്തതു പോലെ വീർത്തു, മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും": വെള്ളാപ്പള്ളി നടേശൻ

തന്ത്രി കണ്ഠര് രാജീവർക്കെതിരേയും നടേശൻ വിമർശനം ഉന്നയിച്ചു

Manju Soman

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

പ്രതിപക്ഷ നേതാവായതിനു ശേഷം സതീശൻ തവള വീർത്തതു പോലെ വീർത്തു. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. പിന്നെ ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

തന്ത്രി കണ്ഠര് രാജീവർക്കെതിരേയും നടേശൻ വിമർശനം ഉന്നയിച്ചു. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണ്. ഒരു കോടതിയേ തന്ത്രിയെ വെറുതേ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയിൽ എത്തിക്കഴിഞ്ഞാൽ തന്ത്രി കുറ്റക്കാരൻ ആയേക്കാം എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ വാസു അഴിമതി കാണിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കുവേണ്ടി പറയാൻ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോ? ചോദ‍്യവുമായി സുപ്രീം കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

'കണ്ടും മിണ്ടിയും ഇരുവർ'; മുഖ്യമന്ത്രിയെ ഇന്‍റർവ്യൂ ചെയ്ത് മോഹൻലാൽ, ടീസർ ഉടൻ

"സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം"; ഡിഎ സന്ദേശ വിവാദത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

രഞ്ജി ട്രോഫി: കർണാടകയ്ക്കെതിരേ ഭേദപ്പെട്ട സ്കോർ ഉയർത്തി ജമ്മു കശ്മീർ