വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്നും നിലത്ത് വീണ് പരുക്കേറ്റെന്ന മൊഴിയുമായി വീണ്ടും അമ്മ

 
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: കട്ടിലിൽ നിന്നു വീണ് പരുക്കേറ്റെന്ന മൊഴി ആവർത്തിച്ച് അമ്മ

മകൻ അഫാന് ആരെയും ആക്രമിക്കാൻ സാധിക്കില്ലെന്നും ഷെമീന മൊഴി നൽകി.

Megha Ramesh Chandran

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിക്കാനുള്ള ശ്രമവുമായി അമ്മ ഷെമീന. തന്നെ ആക്രമിച്ചത് മകൻ അഫാൻ അല്ലെന്നും, താൻ കട്ടിലിൽ നിന്നു നിലത്ത് വീണ് പരുക്കേറ്റെതാണെന്നുമാണ് ഷെമീന ഞായറാഴ്ചയും പൊലീസിനു നൽകിയ മൊഴി. മകൻ അഫാന് ആരെയും ആക്രമിക്കാൻ സാധിക്കില്ലെന്നും ഷെമീന അവകാശപ്പെട്ടു.

തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും മുൻപ് നൽകിയ അതേ മൊഴിയൽ ഉറച്ചു നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്ന് അവരെ സംരക്ഷണ കേന്ദ്രത്തിലേക്കാണ്മാ റ്റിയിരിക്കുന്നത്.

കാമുകിയെയും അനുജനെയും കൊന്ന കേസിൽ മൂന്നാം ഘട്ടം തെളിവെടുപ്പിനായി അഫാനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

അഫാന്‍റെ പിതാവിന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയ വീട്ടിൽ നേരിട്ടെത്തിച്ചാണ് തെളിവെടുത്തത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

വാളയാർ ആൾക്കൂട്ട കൊല: രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാർ‌ തീരുമാനം

കോഴിക്കോട്ട് ഗർഭിണിയോട് ഭർത്താവിന്‍റെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതായി പരാതി

''തിന്നുകയുമില്ല തീറ്റിക്കുകയുമില്ല'': പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ 'നരിവേട്ട' സംവിധായകൻ

ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും വേണം; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മാർട്ടിൻ ഹൈക്കോടതിയിൽ