വേണു, തിരുവനന്തപുരം മെഡിക്കൽ കോളെജ്

 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറയുന്നു

Aswin AM

തിരുവനന്തപുരം: ആൻജിയോഗ്രാമിന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ കൊല്ലം സ്വദേശി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്.

സിഎച്ച്സി മുതൽ മെഡിക്കൽ കോളെജിൽ വരെ വീഴ്ചയുണ്ടായതായും ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറയുന്നു. വീഴചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടില്ല.

കൊല്ലം പത്മന സ്വദേശി വേണുവാണ് മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയെന്ന് അന്ന് കുടുംബം ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തി 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.

തന്‍റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രി ശാപം കിട്ടേണ്ട ഭൂമിയായി മാറിയെന്നുമാണ് വേണുവിന്‍റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്.

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ, സംഭവം കാക്കനാട്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ