VS Sivakumar
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമറിന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ശിവകുമാറിനൊപ്പമുണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരേ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
ഡ്രൈവർ ഷൈജുഹരൻ, സുഹൃത്തുക്കളായ രാജേന്ദ്രൻ, ഹരികുമാർ എന്നിവർക്കെതിരെയാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരോഗ്യ മന്ത്രി ആയിരിക്കെ ശിവകുമാറിന്‍റെ ആസ്തിവകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നുമായിരുന്നു കേസ്.