വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു നോക്കാം, ഇല്ലെങ്കിൽ ഇപ്പോൾ ചേർക്കാം Representative image
Kerala

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു നോക്കാം, ഇല്ലെങ്കിൽ ഇപ്പോൾ ചേർക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാനും, ഇല്ലെങ്കിൽ ഓൺലൈനായി പേര് ചേർക്കാനുമുള്ള നടപടിക്രമങ്ങൾ

Thiruvananthapuram Bureau

തിരുവനന്തപുരം: 2025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വരെ പേര് ചേർക്കാം.

2024 ജനുവരി 1ന് 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അവസരം. പേര്, വീട്ടുപേര്, പിതാവിന്‍റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ട് നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ, വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിന്‍റെയോ അയൽക്കാരന്‍റെയോ ക്രമനമ്പർ, ഒരു ഫോട്ടോ എന്നിവയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ.

ഇത്രയും വിവരങ്ങൾ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം.

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അഞ്ച് സ്റ്റെപ്പ്

  1. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിന്‍റെ വെബ്സൈറ്റ് തുറക്കുക

  2. citizen registration ലിങ്ക് ക്ലിക്ക് ചെയ്യുക

  3. പേരും ഫോൺ നമ്പരും പാസ്‌വേർഡും കൊടുത്ത് രജിസ്റ്റർ ചെയ്ത ശേഷം വോട്ടർ പട്ടികയിൽ പേരു ചേർക്കാം.

  4. ലിങ്കിൽ കയറി Sign in പ്രസ് ചെയ്യുക.

  5. അടുത്ത പേജിന്‍റെ ഏറ്റവും താഴെ citizen registration ക്ലിക്ക് ചെയ്യുക.

പേര് ചേർക്കാൻ അപേക്ഷിച്ചവർ ഹിയറിങ്ങിന് വിളിക്കുമ്പോൾ എസ്എസ്എൽസി ബുക്കിന്‍റെ കോപ്പി, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡിന്‍റെ കോപ്പി എന്നിവ ഹാജരാക്കണം. ഒറിജിനൽ കൈയിൽ കരുതണം. വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്തിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം. വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റിന്‍റെ കോപ്പി ഹാജരാക്കണം. റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ഒരിക്കൽ ചേർത്തവർ വീണ്ടും ചേർക്കണോ?

കഴിഞ്ഞ നിയമസഭാ-പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വീണ്ടും ചേർക്കണം. പഞ്ചായത്ത് വോട്ടർ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ പാർലമെന്‍റ് പട്ടിക തയ്യാറാക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഓൺലൈനായി അപേക്ഷ നൽകിയവർ നിശ്ചിതദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാകണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുകയും വേണം.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ