എ.വി. ജയന്‍

 
Kerala

വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് പാർട്ടി വിട്ടു

ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നാരോപിച്ചാണ് ജയൻ സിപിഎം വിട്ടത്

Namitha Mohanan

വയനാട്: വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഎം നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് പാർട്ടി വിടുന്നതെന്നും എ.വി. ജയന്‍ പ്രതികരിച്ചു.

ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനമാണ് തനിക്കെതിരേ ആയുധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി നേരിടുന്ന കടുത്ത അവഗണന ഇനിയും സഹിച്ച് മുന്നോട്ടുപോകാനില്ല. പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ആരെയും വെല്ലുവിളിക്കാനില്ലെന്നും നമ്മളെ അവഗണിക്കുന്നയിടത്ത് സാന്നിധ്യമായി നിന്ന്, പിടിച്ചു കയറാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും ജയൻ പ്രതികരിച്ചു.

ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമെന്ന് വി.ഡി. സതീശൻ

മലപ്പുറത്ത് പതിനഞ്ചുകാരി കൊല്ലപ്പെട്ട നിലയിൽ; 16 കാരൻ കസ്റ്റഡിയിൽ

കണ്ണൂരിൽ അധ്യാപികയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്റ്റേഡിയത്തിൽ പക്ഷിക്കാഷ്ടം, ഓക്കാനിച്ച് സിംഗപ്പുർ താരം; ബാഡ്മിന്‍റൺ ടൂർണമെന്‍റ് നിർത്തി വച്ചു|Video

ബിഎംസി തെരഞ്ഞെടുപ്പ്; ബിജെപി കുതിക്കുന്നു