വയനാട് മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 67 ആയി 
Kerala

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 67 ആയി, ഉറ്റവരെ തേടി ബന്ധുക്കൾ

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു

കൽപ്പറ്റ: വയനാട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ 3 ഉരുൾപൊട്ടലുകളിലായി മരിച്ചവരുടെ എണ്ണം 67 കടന്നു. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. 50 ൽ അധികം വീടുകൾ ഒലിച്ചു പോവുകയും നിരവധി പേരെ കാണാതായിട്ടുണ്ട്.

100 അധികം പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചത്. പ്രദേശത്തുണ്ടായ ദുരന്തത്തിന്‍റെ യഥാർഥ ചിത്രം ഇത് വരെ പുറത്തു വന്നിട്ടില്ല. . മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

മുണ്ടക്കൈയിൽ നിന്ന് ആരും ആശുപത്രിയിലെത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടക്കൈ ഭാ​ഗത്ത് നിന്നുള്ള ചിലർ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ടെന്നും ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറയുന്നു.

ആശുപത്രികളിലുള്ള മൃതദേഹങ്ങൾക്കിടയിൽ ആളുകൾ തങ്ങളുടെ ഉറ്റവരേയും ഉടയവരേയും തേടുന്ന കാഴ്ത വളരെ സങ്കടം നിറഞ്ഞതാണ്. പലയാളുകൾക്കും എന്തുപറ്റിയെന്നോ കുടുങ്ങിക്കിടക്കുകയാണോ എന്നൊന്നും അറിയാറെ ആളുകൾ വളരെ ദുരവസ്ഥയിലാണ്.

143 പാലങ്ങൾ, 45 തുരങ്കങ്ങൾ, 16 വർഷം...; ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിസോറാമിലെ ആദ്യത്തെ റെയിൽ പാത!

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യ വകുപ്പ്

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്''; മൂന്നാം ക്ലാസുകാരന്‍റെ വലിയ ജീവിതപാഠം, അഭിനന്ദനവുമായി മന്ത്രി

സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്