വയനാട് ദുരന്തം; സംസ്ഥാനം ആവശ്യപ്പെട്ട 2219 കോടി രൂപ കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി 
Kerala

വയനാട് ദുരന്തം; സംസ്ഥാനം ആവശ്യപ്പെട്ട 2219 കോടി രൂപ പരിഗണനയിലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2219 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കേരളത്തിന്‍റെ റിപ്പോർട്ട് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 23നാണ് സംസ്ഥാന വിശദമായ റിപ്പോർട്ട് നൽകിയത്. ദുരന്തത്തിനു ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ തുര ആവശ്യപ്പെട്ടിരിക്കുന്നത്.

ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സംഘം നേരിട്ടെത്തി പരിശോധിച്ച് നൽകിയ റിപ്പോർട്ട് പ്രകാരം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായും ഇതിൽ 50 സതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമസേനയുടെ ബില്ലും അടയ്ക്കും. വലിയ യന്ത്രസാമഗ്രികൾ ഉപയോഗിക്കാനായി വേണ്ടി വന്ന തുകയും നൽകാൻ അനുമതിയായിട്ടുണ്ട്.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ