കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

 

Representative Image

Kerala

കാട്ടാന ആക്രമണം: അട്ടപ്പാടിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റിരുന്നു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികന്‍ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലന്‍ (60) എന്നയാളാണ് കാട്ടാനയാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച (May 30) ഉച്ചയോടെയായിരുന്നു പശുവിനെ മേയ്ക്കാൻ പോയ മല്ലനെ കാട്ടാന ആക്രമിച്ചത്. ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു.

ആക്രമണത്തില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെന്‍റിലേറ്ററിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

എന്നാൽ, ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മല്ലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ