എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; കീഴ്ശാന്തി പിടിയിൽ

 
Local

എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം; കീഴ്ശാന്തി പിടിയിൽ

മൂന്നര പവൻ വരുന്ന കിരീടം, രണ്ട് മാലകൾ എന്നിവ ഉൾപ്പെടെ 20 പവന്‍റെ തിരുവാഭരണമാണ് മോഷ്ടിക്കപ്പെട്ടത്.

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിക്കപ്പെട്ട കേസിൽ കീഴ്ശാന്തി പിടിയിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നര പവൻ വരുന്ന കിരീടം, രണ്ട് മാലകൾ എന്നിവ ഉൾപ്പെടെ 20 പവന്‍റെ തിരുവാഭരണമാണ് മോഷ്ടിക്കപ്പെട്ടത്.

വിഷുദിനത്തിൽ‌ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു. മേൽശാന്തി അവധിയിലായിരുന്നതിനാൽ കീഴ്ശാന്തിയാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചിരുന്നത്. തിരുവാഭരണം കാണാതായതിനു പിന്നാലെ കീഴ്ശാന്തിയെയും കാണാതായിരുന്നു.

ക്ഷേത്രത്തിൽ നിന്ന് മുക്കുപണ്ടവും കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ആഭരണം തേവരയിലെ ബാങ്കിൽ പണയം വച്ചതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ