Local

നിപ്‌മർ മാതൃക പഠിക്കാൻ ഡൽഹി സർക്കാർ

വിദഗ്ധ സംഘം സന്ദർശനം നടത്തി

MV Desk

ഇരിങ്ങാലക്കുട: നിപ്‌മർ മാതൃകയിൽ സമഗ്ര പുനരധിവാസ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവുമായി ഡൽഹി സർക്കാർ.

പഠനത്തിനായി ത്തിനായി ഡൽഹി വിദ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിപ്‌മർ സന്ദർശിച്ചു. ജോയിന്‍റ് ഡയറക്ടർ രാമചന്ദ്ര ഷിങ്കാരെയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് സന്ദർശനം നടത്തിയത്. നിപ്‌മറിൽ നടപ്പാക്കിയ സെൻസറി ഗാർഡൻ, സെൻസറി പാർക്ക്‌, വെർച്വൽ റിയാലിറ്റി യൂണിറ്റ്, സ്പോർട്ട്സ് റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങി നൂതന പദ്ധതികളുടെ ആസൂത്രണ നിർവഹണ സാധ്യതകളെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നിപ്‌മറിൽ ലഭ്യമായിട്ടുള്ള ചികിത്സാ സൗകര്യങ്ങളൊന്നും രാജ്യത്ത് മറ്റെവിടെയുമില്ലെന്നും അവർ പറഞ്ഞു.

ഡൽഹി വിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ക്ഷേമവകുപ്പും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ അസൂത്രനത്തിലും നിർവഹണത്തിലും നിപ്‌മറിന്‍റെ സഹായവും സംഘം അഭ്യർഥിച്ചു. നിപ്‌മർ എക്സിക്യൂട്ടിവ് ഡയറക്ടർ-ഇൻ-ചാർജ്‌ സി. ചന്ദ്രബാബു, അക്കാഡമിക് സ്പെഷ്യൽ ഓഫിസർ ഡോ. വിജയലക്ഷ്മി അമ്മ ഫിസിയാട്രിസ്‌റ്റ് ഡോ. നീന എന്നിവർ നിപ്‌മറിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ; ഓറഞ്ച്, യെലോ അലർട്ടുകൾ‌

ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

കോട്ടയത്ത് വിദ്യാർഥിനി പ്രസവിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു

തുടക്കം പതറി, പിന്നീട് പൊരുതി; മഹാരാഷ്ട്രയുടെ രക്ഷകനായി ജലജ് സക്സേന