വി.ഡി. നായർ കോംപ്ലക്സിൽ കൂറ്റൻ പൂക്കളം തയാറാക്കിയപ്പോൾ. 
Local

28 അടി പൂക്കളവുമായി ഭോപ്പാൽ മലയാളികൾ

മധ്യപ്രദേശിൽ ഇട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൂക്കളം

എ.ജി. വല്ലഭൻ

ഭോപ്പാൽ: മധ്യപ്രദേശിലെ മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുക്കിയത് 28 അടി വലുപ്പമുള്ള പൂക്കളം. ഭോപ്പാലിലെ മഹാബലി നഗർ നിവാസികളും മഹാബലി നഗർ കോലാർ റോഡ് മലയാളി സമൂഹവും ചേർന്നാണ് വി.ഡി. നായർ കോംപ്ലക്സിൽ ഭീമൻ പൂക്കളം തയാറാക്കിയത്.

മധ്യപ്രദേശിൽ തന്നെ ഇന്നോളം ഒരുക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൂക്കളമാണിതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഓണത്തിനു പതിവായി കൂറ്റൻ പൂക്കളങ്ങൾ ഇവിടത്തെ മലയാളി സമൂഹം ഇടാറുള്ളതാണ്. ഇത്തവണ ജി20 ഉച്ചകോടിയുടെ തീം അനുസരിച്ചാണ് പൂക്കളമിട്ടത്.

പൂക്കളത്തിന്‍റെ ആകാശ ദൃശ്യം.

എംഎൽഎ രാമേശ്വർ ശർമ, മഖൻലാൽ ചതുർവേദി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കെ.ജി. സുരേഷ്, 80ാം വാർഡ് കൗൺസിലറും സോൺ 18 പ്രസിഡന്‍റുമായ സുനിത ഗുഡ്ഡു ഭദോരിയ, നേതാജി ഹൗസിങ് കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ആർ.ബി. പാണ്ഡെ, മുൻ പ്രസിഡന്‍റ് സർദാർ സിങ് പട്ടേൽ തുടങ്ങിയവർ ചേർന്നാണ് നിലവിളക്ക് കൊളുത്തിയത്.

300 കിലോഗ്രാം പൂക്കളും ഇലകളും പ്രകൃതിദത്ത നിറങ്ങളുമാണ് പൂക്കളത്തിൽ ഉപയോഗിച്ചതെന്ന് മുഖ്യ സംഘാടകൻ മണി നായർ അറിയിച്ചു. നൂറുകണക്കിനാളുകൾ പൂക്കളം കാണാനെത്തി.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി