Kochi metro, representative image 
Local

ആലുവ - അങ്കമാലി മെട്രൊ: എയർപോർട്ടിലേക്ക് പോകുന്നത് ലിങ്ക് ലൈൻ

നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അവസാനിക്കുന്ന ലിങ്ക് ലൈനിലെ സ്റ്റേഷൻ ഭൂമിക്കടിയില്‍ സ്ഥാപിക്കും

MV Desk

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായി ആലുവയില്‍നിന്ന് അങ്കമാലിയിലേക്ക് മെട്രോ പാത നീട്ടുന്നു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട നിര്‍മാണത്തിന്‍റെ ഭാഗമായാണ് പാത നീട്ടുന്നത്. കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും.

വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് മെട്രോ സ്റ്റേഷന്‍ നിര്‍മിക്കുക. വിമാനത്താവളത്തില്‍ അവസാനിക്കുന്ന പാതയിലെ ഒടുവിലെ സ്റ്റേഷന്‍ ഭൂഗര്‍ഭ സ്റ്റേഷനായി നിര്‍മിക്കാനാണ് കെഎംആര്‍എല്‍ തീരുമാനം. സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള മൂന്നാംഘട്ട പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായിരിക്കും സിയാലിലേത്. നിലവിലുള്ള മെട്രോയുടെ എക്സറ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാംഘട്ടത്തിലുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

വിമാനത്താവളത്തിന്‍റെ സ്ഥലം നഷ്ടപ്പെടാത്തവിധം സ്റ്റേഷന്‍ നിര്‍മിക്കണമെന്ന സിയാലിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് ഭൂഗര്‍ഭ സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ബെഹ്‌റ പറഞ്ഞു.

അതേസമയം, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 82.50 ശതമാനം ഭൂമി ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കും. 2.5 കിമീ സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡും പാലാരിവട്ടം കുന്നുംപുറം പദ്ധതി പ്രദേശത്തെ ജോലികളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംആര്‍എല്‍ നിര്‍മിക്കുന്ന സ്റ്റേഷന്‍ ഈ വിധമായിരിക്കും. മെട്രോയില്‍ വന്നിറങ്ങുന്നവര്‍ക്ക് ചെക്കിങ് ചെയ്ത് ലിഫ്റ്റ് വഴി വിമാനത്താവളത്തിലെത്താം. ഇവിടെനിന്ന് സുഖമായി യാത്ര തുടരാം. ഈ വിധം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് വിപുലമായ സ്റ്റേഷന്‍ സിയാലില്‍ നിര്‍മിക്കുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി