.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Local

ഭിന്ന ശേഷിക്കാർ നേരിടുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം

പൊതുമേഖലയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദന്ത പരിചരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

MV Desk

ഇരിങ്ങാലക്കുട: ഭിന്ന ശേഷിക്കാരായ കുട്ടികൾ നേരിട്ടു കൊണ്ടിരിക്കുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം. ഭിന്ന ശേഷി സൗഹൃദത്തോടെയുള്ള ആധുനിക ദന്ത പരിചരണ യൂണിറ്റ് കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിനിൽ (നിപ്മർ ) പ്രവർത്തനം തുടങ്ങി. പൊതുമേഖലയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദന്ത പരിചരണ യൂണിറ്റാണിത്.

മാനസിക- ശാരീരിക അവശതകൾ നേരിടുന്നവർക്ക് സാധാരണയായി സുഗമമായ രീതിയിൽ ദന്ത ശുചിത്വം സംരക്ഷിക്കാൻ കഴിയാറില്ല. ഇതു മൂലം ഇത്തരക്കാർക്ക് ദന്തരോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പൊതു-സ്വകാര്യ ദന്ത രോഗ പരിചരണ കേന്ദ്രങ്ങൾ ഭിന്ന ശേഷി ക്കാരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിപ്മർ ദൗത്യം ഏറ്റെടുത്തത്.

ഭിന്ന ശേഷി സൗഹൃദത്തോടെയുള്ള ദന്ത പരിചരണം പൊതുവെ ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കാറില്ലെന്നും ഇത് ഇത്തരക്കാരുടെ ദന്ത ആരോഗ്യത്തിന് വിഘാതം സൃഷ്ടിക്കുകയാണ് പതിവെന്നും നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഇൻ ചാർജ് സി.ചന്ദ്രബാബു പറഞ്ഞു. നിപ്മറിലെ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് മാത്രമല്ല പുറത്തുള്ളവർക്കും ഈ ദന്ത പരിചരണ യൂണിറ്റിനെ ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചയിൽ നാലു ദിവസങ്ങളായി രണ്ടു ഡോക്ടർമാരുടെ സേവനവും തെറാപ്പി സൗകര്യങ്ങളുമുണ്ട്. ഒരു ദിവസം പീഡിയാട്രിക് ഡെൻ്റിസ്റ്റിൻ്റെ സേവനവുമുണ്ടാകും. ഓട്ടിസം, സെറിബ്രൽ പാഴ്സി പോലുള്ള രോഗം ബാധിച്ച കുട്ടികളെ ഇണക്കി അവർക്ക് ദന്ത പരിചരണവും ചികിൽസയും ഉറപ്പാക്കുകയാണ് ചെയ്യുക. 4 ലക്ഷംരൂപ ചെലവഴിച്ചാണ് ദന്ത പരിചരണ യൂണിറ്റ് ആരംഭിച്ചത്. ദന്ത പരിചരണവുമായി ബന്ധപ്പെട്ട മുപ്പത്തിഒന്നോളം ചികിത്സകൾ ഇവിടെ ലഭ്യമാണ്.

സീറ്റിന് അധിക ചാർജില്ലെങ്കിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും; കേന്ദ്രത്തെ എതിർത്ത് വിമാനക്കമ്പനികൾ

വാർത്താ ഏജൻസിയായ യുഎൻഐയുടെ ഓഫിസ് പൊലീസ് ബലമായി ഒഴിപ്പിച്ചു

കലൂരിൽ നടിയെ കടന്നു പിടിച്ചു; ഐടി ജീവനക്കാരൻ അറസ്റ്റിൽ

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

''ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചന, പാർട്ടിയുടെ ചങ്കിൽ കുത്തി'': സജി ചെറിയാൻ