ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന 
Local

ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന

54 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ ജനങ്ങൾ വലിയ ഭീതിയിലാ ണ് കഴിഞ്ഞുകൂടുന്നത്.

നീതു ചന്ദ്രൻ

കോതമംഗലം: ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിൽ കാട്ടാന വീടും, അമ്പലവും തകർത്തു. ഊരു മൂപ്പൻ ബാലകൃഷ്ണന്‍റെ സഹോദരൻ സന്തോഷിന്‍റെ വീടാണ് ആന തകർത്തത്. സന്തോഷും കുടുംബവും തത്സമയം വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ആളപായം ഉണ്ടായില്ല. കുടിയിലെ ഈറ്റയില മേഞ്ഞ ക്ഷേത്രവും" തകർത്താണ് ആന പോയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രത്യേക പ്രയോജനം ഉണ്ടായിയില്ലെന്ന് ആദിവാസികൾ പരാതിപ്പെട്ടു. കോളനിക്ക് ചുറ്റും ഫെൻസിംഗിനായി 17 ലക്ഷം രൂപ എം.എൽ എ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും, നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.

കോളനിക്ക് ചുറ്റും ട്രഞ്ച് താഴ്ത്തുക മാത്രമാണ് വന്യമൃഗശല്യത്തിൽ നിന്നും ആദിവാസി കുടുംബങ്ങളെ രക്ഷിക്കാനുളള യഥാർത്ഥ മാർഗ്ഗം. എന്നാൽ വനംവകുപ്പ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആദിവാസികൾ പരാതി ഉണ്ട്. 54 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ ജനങ്ങൾ വലിയ ഭീതിയിലാ ണ് കഴിഞ്ഞുകൂടുന്നത്.

പിഎസ്സി ക്രമക്കേട്; ഉദ്യോ​ഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായി, വകുപ്പുതല നടപടിയെടുക്ക് എസ്ഐടിയുടെ ശുപാർശ

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്