ബിജെപി നേതാവ് വിനോദ് താവ്‌ഡെ 
Mumbai

ശരദ് പവാറിന്‍റെ കാലത്ത് നഗരം ഭരിച്ചിരുന്നത് ദാവൂദിനെ പോലെയുള്ള കുറ്റവാളികൾ: ബിജെപി നേതാവ് വിനോദ് താവ്‌ഡെ

അമിത് ഷായെക്കുറിച്ചുള്ള ശരദ് പവാറിന്‍റെ 'തടിപാർ' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു താവ്‌ഡെ

നീതു ചന്ദ്രൻ

മുംബൈ:എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിന്‍റെ കാലത്ത് ദാവൂദിനെപ്പോലുള്ള കൊടും കുറ്റവാളികളാണ് മുംബൈ ഭരിച്ചിരുന്നതെന്ന് രാജ്യത്തിന് അറിയാമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ബുധനാഴ്ച തുറന്നടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ചുള്ള ശരദ് പവാറിന്‍റെ 'തടിപാർ' പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു താവ്‌ഡെ. 1978 മുതൽ പവാർ 'വഞ്ചനയുടെ രാഷ്ട്രീയ'ത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചതിനെ തുടർന്നാണ് ചർച്ച ആരംഭിച്ചത്.

1978-ൽ 40 എംഎൽഎമാരുമായി വസന്ത്ദാദ പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് ഇറങ്ങിപ്പോവുകയും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുകയും ചെയ്തതിന്‍റെ പ്രത്യക്ഷമായ പരാമർശത്തിൽ പവാറിനെ 'വഞ്ചകൻ' എന്നാണ് താവ്‌ഡെയും ഷായും വിശേഷിപ്പിച്ചത്. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ 2010-ൽ രണ്ടുവർഷം വിദേശത്തേക്ക് കടക്കാൻ കഴിയാതിരുന്ന ഏക കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ഷായെന്ന് മറുപടിയായി പവാർ ചൂണ്ടിക്കാട്ടി.

“അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി തുടങ്ങിയ നേതാക്കളെയും പിന്നീട് മന്ത്രിമാരായും പ്രധാനമന്ത്രിയായും വരെ നിങ്ങൾ ഇതേ രീതിയിൽ വിമർശിക്കുമായിരുന്നോ?” എന്ന് താവ്‌ഡെ പവാറിനെ എക്‌സിൽ ചോദ്യം ചെയ്തു. മഹാരാഷ്ട്രയിലെ ജനങ്ങളോട് തന്‍റെ നിലപാട് വ്യക്തമാക്കാൻ അദ്ദേഹം പവാറിനോട് ആവശ്യപ്പെട്ടു.

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു

ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കം: ഉദ്ഘാടനം മുഖ്യമന്ത്രി

രാഹുൽ ഈശ്വർ ജയിലിലേക്ക്; ജാമ്യ ഹർജി തള്ളി കോടതി

സുരക്ഷാ ലംഘനം; ചൈനയുടെ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം