ആശാ ഭോസ്‌ലെയുടെ സംസ്‌കാരം നടത്തി

 
Mumbai

ഇതിഹാസത്തിന് വിട; ആശാ ഭോസ്‌ലെയുടെ സംസ്‌കാരം നടത്തി

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

Mumbai Correspondent

മുംബൈ: സ്വരമാധുര്യത്തിന്‍റെ രാജകുമാരിക്ക് രാജ്യം വിടനല്‍കി. ആശാ ഭോസ്‌ലെയുടെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ മുംബൈയിലെ ശിവാജിപാര്‍ക്ക് ശ്മശാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ചിതയിലേക്ക് എടുത്തപ്പോള്‍ സംഗീതലോകത്തെയും രാഷ്ട്രീയരംഗത്തെയും സിനിമാലോകത്തെയും പ്രമുഖരടക്കം ആയിരക്കണക്കിനുപേര്‍ സാക്ഷികളായി.

ഞായറാഴ്ചയാണ് ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഗായിക ആശാ ഭോസ്ലെ അന്തരിച്ചത്. വൈകുന്നേരം പെഡ്ഢാര്‍ റോഡിലെ ലതാമങ്കേഷ്‌കര്‍ താമസിച്ച പ്രഭുകുഞ്ച് കെട്ടിടത്തില്‍ എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആദരാഞ്ജലി അര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആശാ ഭോസ്ലെ മകനോടൊപ്പം താമസിച്ച ലോവര്‍ പരേലിലെ കാസ ഗ്രാന്‍ഡെയില്‍ എത്തിച്ചപ്പോള്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്ദേ, മകള്‍ പ്രണതി ഷിന്ദേ, ഉദ്ധവ് താക്കറെയും കുടുംബാംഗങ്ങളും, സച്ചിന്‍, ഭാര്യ അഞ്ജലി, സംഗീതലോകത്തുനിന്ന് എ.ആര്‍. റഹ്‌മാന്‍, ബോളിവുഡില്‍നിന്ന് രണ്‍വീര്‍, മുതിര്‍ന്ന നടി ആശാ പരേഖ്, നടി തബു, റിതേഷ് ദേശ്മുഖ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു