ഖുല്‍ദാബില്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ പിടി വീഴും

 
Mumbai

ഖുല്‍ദാബില്‍ ഡ്രോണ്‍ പറപ്പിച്ചാല്‍ പിടി വീഴും: കടുപ്പിച്ച് സര്‍ക്കാര്‍

ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

Mumbai Correspondent

മുംബൈ: നാഗ്പുര്‍ ജില്ലയിലെ ഖുല്‍ദാബാദ് പട്ടണത്തില്‍ ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്ന പ്രദേശം ഡ്രോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് തീരുമാനം.

പ്രദേശത്ത് ക്രമസമാധാന പരിപാലനത്തിനായി റിസര്‍വ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷം ഉണ്ടായ നാഗ്പുരില്‍ സ്ഥിതിഗതികള്‍ ശാന്തമായി.18 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് നീക്കം. 1000 പേരെയെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

ഛാവ സിനിമയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‌റെ പ്രസ്താവനയ്‌ക്കെതിരെ ശിവസേന രംഗത്തെത്തി. എല്ലാ പ്രശ്‌നങ്ങളും സിനിമയ്ക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാമെന്ന് കരുതേണ്ട.മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ, ബിജെപി മ്ന്ത്രിമാരുമാണ് കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയത് ഇതെല്ലാം സംഘര്‍ഷത്തിന് കാരണമായി. നാഗ്പുരില്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ കര്‍ഫ്യു പിന്‍വലിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് വരും ദിവസങ്ങളിലും ശക്തമായ കാവല്‍ തുടരും.

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം

തിരിച്ചടിച്ച് ഇറാൻ; ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ ഇസ്രായേലിന്‍റെ നിർദേശം

ഇറാനിൽ ഭരണമാറ്റം വേണം; ഇറാനെ തകർക്കുമെന്ന് ട്രംപ്

ടി20 ലോകകപ്പ്: പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമോ? സേവാഗിന്‍റെ മറുപടി ഇങ്ങനെ