കല്യാണ്‍ സാംസ്‌കാരിക വേദി വാര്‍ഷികാഘോഷം

 
Mumbai

കല്യാണ്‍ സാംസ്‌കാരിക വേദി വാര്‍ഷികാഘോഷം നടത്തി

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളിയെ ചടങ്ങില്‍ ആദരിച്ചു.

Mumbai Correspondent

മുംബൈ : മനുഷ്യരെ മനുഷ്യത്വവും സ്‌നേഹവുമുള്ള സമൂഹമാക്കി നിലനിര്‍ത്തുവാന്‍ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകള്‍ നിലനില്‍ക്കേണ്ടതുണ്ടെന്നും ചുറ്റും ഭീതിപ്പെടുന്ന വാര്‍ത്തകളാണ് നമ്മുടെ സമൂഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്നും മുംബൈ മലയാളഭാഷാപ്രചാരണ സംഘം പ്രവര്‍ത്തകന്‍ അനില്‍ പ്രകാശ് പറഞ്ഞു. കല്യാണ്‍ സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കല്യാണ്‍ ഈസ്റ്റ കേരള സമാജം പ്രസിഡണ്ട് ലളിതാ മേനോന്‍ അധ്യക്ഷത വഹിച്ചു. കല്യാണ്‍ നഗരത്തെ മുംബൈ മലയാളികളുടെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക നഗരമാക്കി മാറ്റാനുള്ള വലിയൊരു ദൗത്യത്തിന്റെ ഒരു ചെറിയ തുടക്കമാണ് കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഈ വാര്‍ഷികാഘോഷം എന്ന് ലളിതാമേനോന്‍ പറഞ്ഞു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാട്ടൂര്‍ മുരളിയെ ചടങ്ങില്‍ ആദരിച്ചു.സന്തോഷ് പല്ലശ്ശന ,ലിജി നമ്പ്യാര്‍, ഷാജി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നീലക്കുറിഞ്ഞി ഡിപ്ലോമ കോഴ്‌സ് പാസായ അഞ്ജന നമ്പ്യാര്‍, അഞ്ജലി സുധാകരന്‍, അനന്തകൃഷ്ണന്‍ നായര്‍, അപര്‍ണ നായര്‍, ഉജ്ജ്വല്‍ ശ്രീധരന്‍, സ്‌നേഹ മോഹന്‍ദാസ് മേനോന്‍ എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മുംബ്ര -കല്യാണ്‍ മേഖലാ മത്സര വിജയികളായ ശ്രീപ്രിയ വിജയകുമാര്‍ നായര്‍, സാന്ദ്ര പ്രകാശം നായര്‍, കൃഷ്ണപ്രിയ നായര്‍ എന്നിവരെയും അനുമോദിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കാവ്യസന്ധ്യയിലെ കവിതകളെ വിലയിരുത്തിക്കൊണ്ട് സുനിത എഴുമാവില്‍, രമേശ് നാരായണന്‍, അമൃതജ്യോതി ഗോപാലകൃഷ്ണന്‍, പി.കെ.മുരളികൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ