അമിതാഭ് ബച്ചൻ file image
Mumbai

കെഇഎം ഹോസ്പിറ്റലിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക് ആരംഭിക്കുന്നു; അമിതാഭ് ബച്ചൻ ബ്രാൻഡ് അംബാസഡർ

Ardra Gopakumar

മുംബൈ: നഗരത്തിലെ പ്രമുഖ സിവിക് ആശുപത്രികളിലൊന്നായ കെഇഎം ഹോസ്പിറ്റലിൽ പ്രത്യേക നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക്ക് ഉടൻ ഉദ്ഘാടനം ചെയ്യും. അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ക്ലിനിക്ക് ജനുവരി 28 ന് ആരംഭിക്കും, ഇത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗികൾക്ക് പ്രയോജനപ്പെടും.

മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം കരൾ സംബന്ധമായ രോഗങ്ങൾ വർധിച്ചുവരികയാണ്. ഔട്ട്‌പേഷ്യൻ്റ് വിഭാഗത്തിൽ (OPD) എത്തുന്ന ഓരോ 100 രോഗികളിൽ 20 പേരെങ്കിലും വിവിധ കരൾ തകരാറുകളുള്ളതായി കണ്ടെത്തി. ഈ അവസ്ഥകൾ കരൾ വീക്കം, സിറോസിസ്, ഫൈബ്രോസിസ് എന്നിവയിലേക്ക് നയിച്ചേക്കാം. കെഇഎം ആശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ലിനിക്ക് ആരംഭിക്കുന്നത്.

ഞങ്ങളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഒപിഡി അടിസ്ഥാനമാക്കിയുള്ള ഈ സൗകര്യം ഞങ്ങൾ ആരംഭിക്കുന്നതെന്ന് ആശുപത്രി ഡീൻ ഡോ സംഗീത റാവത്ത് പറഞ്ഞു. ഫാറ്റി ലിവർ ഒന്നിലധികം അവയവങ്ങളുടെ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. ആകാശ് ശുക്ലയുടെ നേതൃത്വത്തിൽ ഈ സ്പെഷ്യലൈസ്ഡ് ക്ലിനിക്ക് തുടക്കത്തിൽ കെഇഎം ഹോസ്പിറ്റലിൽ മാത്രമേ പ്രവർത്തിക്കൂ. സോണോഗ്രാഫി, ഫൈബ്രോസ്‌കാൻ എന്നിവയിലൂടെയാണ് കരളിലെ കൊഴുപ്പ് കൂടുതലായി കണ്ടെത്തുന്നത് എന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.അരുൺ വൈദ്യ പറഞ്ഞു.

30-40 മിനിറ്റ് നീണ്ടുനിൽക്കുന്ന പതിവ് വ്യായാമങ്ങൾ ഈ അവസ്ഥയെ തടയും. ഹൈപ്പർടെൻഷൻ, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. ചികിത്സകളിൽ എൻഡോസ്കോപ്പിയും ശസ്ത്രക്രിയയും ഉൾപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1.30 നും 3 നും ഇടയിൽ പുതിയ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഒപിഡി നടത്തും.കൂടാതെ വേഗത്തിൽ സുഖം പ്രാപിക്കാൻ ഡോക്ടർമാർ പ്രത്യേക കൗൺസിലിംഗും നൽകും.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി