മുഫ്തി സൽമാൻ അസ്ഹരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഘട്കോപർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയവർ. 
Mumbai

ഗുജറാത്ത് പൊലീസ് മുംബൈയിൽനിന്ന് മത പ്രഭാഷകനെ കസ്റ്റഡിയിലെടുത്തു

ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു

VK SANJU

മുംബൈ: ഗുജറാത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പ്രതിയായ മത പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

മുഫ്തി സൽമാൻ ഇപ്പോൾ ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിലാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. മുഫ്തിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

മഹാരാഷ്‌ട്ര പൊലീസിന്‍റെ സഹായത്തോടെയാണ് ഗുജറാത്ത് പൊലീസ് ഇയാളെ മുംബൈയിൽ നിന്ന് പിടികൂടിയത്. പ്രദേശത്തെ ഗതാഗതം തടസപ്പെടുത്തിയതിന് മുഫ്തിയുടെ അനുയായികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്

ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

''അമ്മയും മക്കളുമൊക്കെ ഒരുമിച്ചിരുന്ന് കഴിക്കും, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്''; മിണ്ടാതിരുന്നത് മക്കൾക്കുവേണ്ടിയെന്ന് ഉർവശി

"തോറ്റാൽ ഇവിഎമ്മിന്‍റെ കുറ്റം, ഇപ്പോഴെല്ലാം ഓക്കെയാണ്''; രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി