മുഫ്തി സൽമാൻ അസ്ഹരിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഘട്കോപർ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടിയവർ. 
Mumbai

ഗുജറാത്ത് പൊലീസ് മുംബൈയിൽനിന്ന് മത പ്രഭാഷകനെ കസ്റ്റഡിയിലെടുത്തു

ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു

മുംബൈ: ഗുജറാത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പ്രതിയായ മത പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

മുഫ്തി സൽമാൻ ഇപ്പോൾ ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിലാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. മുഫ്തിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് അനുയായികൾ പൊലീസ് സ്റ്റേഷനു പുറത്ത് തടിച്ചുകൂടുകയും പ്രദേശത്ത് ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

മഹാരാഷ്‌ട്ര പൊലീസിന്‍റെ സഹായത്തോടെയാണ് ഗുജറാത്ത് പൊലീസ് ഇയാളെ മുംബൈയിൽ നിന്ന് പിടികൂടിയത്. പ്രദേശത്തെ ഗതാഗതം തടസപ്പെടുത്തിയതിന് മുഫ്തിയുടെ അനുയായികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു

രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടുമുളള അനാദരവ്: ഇ.പി. ജയരാജൻ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല: സുരേഷ് ഗോപി

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി