അസിന്‍സ്റ്റന്‍റ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; രണ്ടു കോടിയും സ്വർണവും പിടികൂടി

 
India

അസിന്‍സ്റ്റന്‍റ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; രണ്ടു കോടിയും സ്വർണവും പിടികൂടി

ഹൈദരാബാദിലെ മാധാപുർ, ഗച്ചിബൗളി തുടങ്ങിയ സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പണം കണ്ടെടുത്തത്

ഹൈദരാബാദ്: തെലങ്കാന വൈദ്യുതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസിസ്റ്ററ്റ് എൻജിനീയർ അംബേദ്കറുടെ വീട്ടിലെ റെയ്ഡിൽ രണ്ട് കോടി രൂപയും വൻ തോതിൽ സ്വർണവും പിടിച്ചെടുത്തു. പുലർച്ചെ നടന്ന വിജിലൻസ് അന്വേഷണത്തിലാണ് പിടികൂടിയത്.

ഉദ്യോഗസ്ഥർ പതിനഞ്ചിലധികം സംഘങ്ങളായി തിരിഞ്ഞ് ഹൈദരാബാദിലെ മാധാപുർ, ഗച്ചിബൗളി തുടങ്ങിയ സ്ഥലങ്ങളിലും ബന്ധുക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ പണം കണ്ടെടുത്തത്. വരുമാനത്തിൽ കവിഞ്ഞ ആസ്തി സമ്പാദനമെന്നാണ് ആരോപണം.

പിടിച്ചെടുത്ത പണത്തിന്‍റെ വലിയൊരു ഭാഗവും ബിനാമി സ്വത്താണോ എന്ന സംശയം ശക്തമാണ്. അംബെദ്കറുടെ ബിനാമി എന്നു സംശയിക്കപ്പെടുന്നവരുടെ വീടുകളും പരിശോധിച്ചു.

കൈക്കൂലി വാങ്ങി വൈദ്യുതി കണക്ഷൻ നൽകുന്നതിൽ അഴിമതി കേസിൽ ഇതിനു മുൻപും അംബേദ്കർ സസ്പെൻഷനിലായിട്ടുണ്ട്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ