മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

 
representative image
India

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

സംഭവത്തിൽ 3 പേർ അറസ്റ്റിൽ

Ardra Gopakumar

പറ്റ്ന: രാജ്യത്ത് മന്ത്രവാദത്തിന്‍റെ പേരില്‍ വീണ്ടും കൊടുംക്രൂരത. ബിഹാറിലെ പൂർണിയയിൽ ഒരു കുടുംബത്തിലെ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു. ഇവർ ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണങ്ങൾക്കു കാരണം ഇവരാണെന്നും ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്‍റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാബുലാല്‍ ഒറാവോണ്‍ (50), ഭാര്യ സീതാദേവി (45), മകൻ മഞ്ജീത് ഒറാവോണ്‍ (25), ഭാര്യ റാനിയ ദേവി (22), അമ്മ കാന്തോ ദേവി (70) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 250ഓളം പേരടങ്ങുന്ന ആള്‍ക്കൂട്ടം അഞ്ച് പേരെയും ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു തീവയ്ക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കുടുംബത്തിലെ 16 വയസുകാരന്‍ മാത്രം ആക്രമണത്തില്‍നിന്ന് രക്ഷപെട്ടു. ഈ കുട്ടി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറംലോകം അറിയുന്നത്. ഗ്രാമവാസികളെല്ലാം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രക്ഷപെട്ട കുട്ടി പൊലീസിനോടു പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായും സംഭവം നടന്നത് ഒരു ആദിവാസി ഗ്രാമത്തിലാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കഴാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. കൂട്ടക്കൊലയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം; പണം കവർന്നുവെന്നും പരാതി