7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി 
India

7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു

Namitha Mohanan

ന്യൂഡൽഹി: എഎപി പ്രവർത്തകർക്ക് പാർട്ടി മാറാൻ ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ആംആദ്മി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന 7 എഎപി എംഎൽഎമാരെയാണ് ബിജെപി 15 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബന്ധപ്പെട്ടെന്നും എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു. ഫലം വരുന്നതിന് മുന്‍പേ തന്നെ ബിജെപി പരാജയം സമ്മതിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. എന്നാൽ എഎപിയുടെ ആരോപണത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു