7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി 
India

7 എഎപി സ്ഥാനാർഥികൾക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം; ബിജെപിക്കെതിരേ ആരോപണവുമായി എഎപി

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു

Namitha Mohanan

ന്യൂഡൽഹി: എഎപി പ്രവർത്തകർക്ക് പാർട്ടി മാറാൻ ബിജെപി പണം വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ആംആദ്മി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന 7 എഎപി എംഎൽഎമാരെയാണ് ബിജെപി 15 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബന്ധപ്പെട്ടെന്നും എഎപി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു.

നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ചില നേതാക്കൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആരോപണം ഉയർന്നു. ഫലം വരുന്നതിന് മുന്‍പേ തന്നെ ബിജെപി പരാജയം സമ്മതിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. എന്നാൽ എഎപിയുടെ ആരോപണത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല.

മുംബൈയിൽ 20 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ വെടിവച്ച് കൊലപ്പെടുത്തി

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ