ഡെറാഡൂൺ: വനവത്കരണത്തിനായി അനുവദിച്ച 13.86 കോടി രൂപ കൊണ്ട് ഉത്തരാഖണ്ഡ് വനംവകുപ്പ് ഐഫോണുകളും ലാപ്ടോപ്പുകളും വാങ്ങിക്കൂട്ടിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.
സിഎജി നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2021-22 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വനവത്കരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പുകൾ, ഫ്രിഡ്ജുകൾ, ഐഫോണുകൾ , കൂളറുകൾ എന്നിവ വാങ്ങി. അതിനു പുറമേ കെട്ടിടങ്ങളുടെ നവീകരണത്തിലും ഇതേ ഫണ്ടിൽ നിന്നു തന്നെ ചെലവഴിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.