വനസംരക്ഷണത്തിന് നൽകിയ 13.86 കോടി രൂപ കൊണ്ട് വാങ്ങിക്കൂട്ടിയത് ലാപ്ടോപ്പും ഫ്രിഡ്ജും ഐഫോണുകളും: സിഎജി റിപ്പോർട്ട് 
India

വനസംരക്ഷണത്തിന് നൽകിയ 13.86 കോടി രൂപ കൊണ്ട് വാങ്ങിക്കൂട്ടിയത് ലാപ്ടോപ്പും ഫ്രിഡ്ജും ഐഫോണുകളും: സിഎജി റിപ്പോർട്ട്

2021-22 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

നീതു ചന്ദ്രൻ

ഡെറാഡൂൺ: വനവത്കരണത്തിനായി അനുവദിച്ച 13.86 കോടി രൂപ കൊണ്ട് ഉത്തരാഖണ്ഡ് വനംവകുപ്പ് ഐഫോണുകളും ലാപ്ടോപ്പുകളും വാങ്ങിക്കൂട്ടിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.

സിഎജി നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2021-22 സാമ്പത്തിക വർഷത്തെ സിഎജി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വനവത്കരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പുകൾ, ഫ്രിഡ്ജുകൾ, ഐഫോണുകൾ , കൂളറുകൾ എന്നിവ വാങ്ങി. അതിനു പുറമേ കെട്ടിടങ്ങളുടെ നവീകരണത്തിലും ഇതേ ഫണ്ടിൽ നിന്നു തന്നെ ചെലവഴിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്