കുട്ടികളുടെ മരണം; രണ്ട് കഫ് സിറപ്പുകൾ കൂടി മധ്യപ്രദേശ് നിരോധിച്ചു

 
India

കുട്ടികളുടെ മരണം; രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു

സിറപ്പുകളിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Namitha Mohanan

ഭോപ്പാൽ: കുട്ടികൾ മരിച്ച സംഭവത്തിൽ രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. റിലീഫ്, റെസ്പിഫ്രെഷ് എന്നീ കഫ് സിറപ്പുകളാണ് നിരോധിച്ചത്. ഈ സിറപ്പുകളിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗുജറാത്തിലാണ് ഈ കഫ്സിറപ്പുകൾ നിർമിക്കുന്നത്.

കഴിഞ്ഞ ദിവസം 2 ഡ്രഗ് ഇൻസ്പെക്‌ടർമാരെയും ഡെപ്യൂട്ടി കൺട്രോളറെയും സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി 16 ഓളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്.

ഇതിന് കാരണമെന്ന് കണ്ടെത്തിയ കോൺഗ്രിഫ് കഫ് സിറപ്പ് മുൻപ് തന്നെ മധ്യപ്രദേശ് സർക്കാർ നിരോധിച്ചിരുന്നു. തുടർന്ന് 19 ഓളം മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഇപ്പോൽ 2 മരുന്നുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തിത്.

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് കത്തയച്ച് ചെന്നിത്തല

വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല; കോൺഗ്രസ് പ്രവർത്തകൻ സ്ഥാനാർഥി പര്യടനത്തിനിടെ രക്തം വാർന്ന് മരിച്ചു

പാഞ്ഞടുത്ത് കാട്ടാന, പുൽമേട്ടിൽ ശബരിമല തീർത്ഥാടകർ‌ക്ക് നേരെ ആക്രമണം

ജയ്‌സ്വാളിന് ഏകദിനത്തിൽ കന്നി സെഞ്ചുറി; ദക്ഷിണാഫ്രിക്കൻ പരീക്ഷ വിജയിച്ച് ഇന്ത‍്യ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊന്നു