അഹമ്മദാബാദ് സ്ഫോടനം (ഫയൽ ഫോട്ടോ)

 
India

അഹമ്മദാബാദ് സ്ഫോടന പരമ്പര; 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി

ജസ്റ്റിസ്മാരായ എ.വൈ. കോഗ്ജെ, സമീർ ദാവേ എന്നിവരടങ്ങുന്ന ഡിവിഷണൽ ബെഞ്ചിന്‍റേതാണ് വിധി.

നീതു ചന്ദ്രൻ

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനപരമ്പരയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും ശിക്ഷ നൽകിക്കൊണ്ടുള്ള പ്രത്യേക കോടതി വിധി ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ്മാരായ എ.വൈ. കോഗ്ജെ, സമീർ ദാവേ എന്നിവരടങ്ങുന്ന ഡിവിഷണൽ ബെഞ്ചിന്‍റേതാണ് വിധി. 2022 ലെ പ്രത്യേക കോടതി വിധിക്കെതിരേ ശിക്ഷിക്കപ്പെട്ടവരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

2008 ജൂലൈ 26നാണ് അഹമ്മദാബാദിൽ സ്ഫോടന പരമ്പര ഉണ്ടായത്. 70 മിനിട്ട്നിടെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേരാണ് മരിച്ചത്. 200 പേർക്ക് പരുക്കേറ്റിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞത്.

2022ലാണ് പ്രത്യേക കോടതി 38 പേർക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവം ആണെന്നാണഅ പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ