അഹമ്മദാബാദ് സ്ഫോടനം (ഫയൽ ഫോട്ടോ)
അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടനപരമ്പരയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 38 പേർക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തവും ശിക്ഷ നൽകിക്കൊണ്ടുള്ള പ്രത്യേക കോടതി വിധി ശരി വച്ച് ഗുജറാത്ത് ഹൈക്കോടതി. ജസ്റ്റിസ്മാരായ എ.വൈ. കോഗ്ജെ, സമീർ ദാവേ എന്നിവരടങ്ങുന്ന ഡിവിഷണൽ ബെഞ്ചിന്‍റേതാണ് വിധി. 2022 ലെ പ്രത്യേക കോടതി വിധിക്കെതിരേ ശിക്ഷിക്കപ്പെട്ടവരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
2008 ജൂലൈ 26നാണ് അഹമ്മദാബാദിൽ സ്ഫോടന പരമ്പര ഉണ്ടായത്. 70 മിനിട്ട്നിടെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേരാണ് മരിച്ചത്. 200 പേർക്ക് പരുക്കേറ്റിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞത്.
2022ലാണ് പ്രത്യേക കോടതി 38 പേർക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവം ആണെന്നാണഅ പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നത്.