andhra pradesh train accident 
India

ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം: 13 മരണം, 40 പേർക്ക് പരുക്ക്

വിശാഖപട്ടണം-പലാശ പാസഞ്ചറും വിസാഗ്-റായഗഡ പാസഞ്ചറുമാണ് അപകടത്തിൽപ്പെട്ടത്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ പാസഞ്ചർ ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വിശാഖപട്ടണം-പലാശ പാസഞ്ചർ തീവണ്ടിയും വിസാഗ്-റായഗഡ പാസഞ്ചർ തീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് അലമാൻഡയ്ക്കും കണ്ടകാപ്പല്ലെയ്ക്കും ഇടയിൽ മെയിൻ ലൈനിൽ നിർത്തിയിട്ടിരുന്ന വിശാഖപട്ടണം-പലാശ തീവണ്ടിക്ക് പിറകിലേക്ക് വിസാഗ്-റായഗഡ തീവണ്ടി ഇടിച്ചുകയറുകയായിരുന്നു.

വിസാഗ്-റായഗഡ തീവണ്ടിയുടെ ലോക്കോപൈലറ്റിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടകാരണമെന്ന് റെയിൽവേ സി.പി.ആർ ബിസ്വജിത് സാഹു പറഞ്ഞു. അപകടത്തിൽ വിസാഗ്-റായഗഡ തീവണ്ടിയുടെ ലോക്കോപൈലറ്റിന് ജീവൻ നഷ്ടമായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ 18 തീവണ്ടികൾ റദ്ദാക്കുകയും 22 എണ്ണം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്