Gyanvapi mosque site 
India

ഗ്യാൻവാപി പള്ളി സർവേ: റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം തേടി

മുസ്ലിം വിഭാഗത്തിന്‍റെ ആവശ്യം അവഗണിച്ചാണ് കോടതി സർവ്വേയ്ക്ക് അനുമതി നൽകിയത്

MV Desk

ലക്നൗ: ഗ്യാൻവാപി പള്ളി സമുച്ചയത്തിന്‍റെ സർവ്വേ റിപ്പോർട്ട് സമർപ്പിക്കാന് 15 ദിവസത്തെ സാവകാശം തേടി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. വാരണാസി കോടതിയോടാണ് സാവകാശം ചോദിച്ചത്.

ഹിന്ദുക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണു പള്ളി പണിതതെന്നു ചൂണ്ടിക്കാട്ടി സമ്പൂർണ സർവ്വേ വേണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗം രംഗത്തെത്തിയിരുന്നെങ്കിലും അവരുടെ ആവശ്യം അവഗണിച്ചാണ് കോടതി സർവ്വേയ്ക്ക് അനുമതി നൽകിയത്. മാത്രമല്ല, കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹർജി നിലനിൽക്കെയാണു സർവ്വേ നടത്തണമെന്ന ആവശ്യം ഉയർന്നത്.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ താത്പര‍്യങ്ങൾക്ക് വഴങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് പിണറായി വിജയൻ

പിഎഫിൽ വൻ മാറ്റം: തൊഴിലാളി വിഹിതം മിനിമം 1,800 രൂപയാക്കി; പണം പിൻവലിക്കാൻ ഇനി കൂടുതൽ എളുപ്പം!

"ഓരോ രക്തസാക്ഷി ദിനവും പോരാട്ടങ്ങൾക്ക്‌ ഇടവേളകളില്ലെന്ന ഓർമപ്പെടുത്തലാണ്"; അഭിമന്യുവിനെ അനുസ്മരിച്ച് വി.കെ. സനോജ്

തായ്‌ലാന്‍ഡില്‍ 11കാരന്‍ ഓടിച്ച ട്രക്ക് ഇടിച്ച് 8 സന്ന്യാസിമാര്‍ മരിച്ചു

സവാള അലർജിയുടെ പേരിൽ ജീവനക്കാരിയെ പിരിച്ചു വിട്ടു; കമ്പനിക്കെതിരേ പരാതി