അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

 

representative image

India

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം

അസമിലേക്കുള്ള അനധികൃത കുടിയേറ്റം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

Namitha Mohanan

ഗോഹട്ടി: സംസ്ഥാനത്ത് ഇനി 18 വയസ് പൂർത്തിയായ ശേഷം ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡ് നൽകേണ്ടതില്ലെന്ന് അസം സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. എന്നാൽ, തേയിലത്തോട്ട ഗോത്ര സമൂഹം, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്ക് ഇളവുണ്ടാകും.

അസമിലേക്കുള്ള അനധികൃത കുടിയേറ്റം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബംഗ്ലാദേശിൽ നിന്ന് ഒരു വർഷത്തിനിടെ സംസ്ഥാനത്തേക്കു കുടിയേറിയവർക്ക് ആധാർ ലഭിക്കാനുളള സാധ്യതകൾ ഇല്ലാതാക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യം.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല