രാഹുൽ ഗാന്ധി, മോഹൻ ഭഗവത് 
India

മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹം: രാഹുൽ ഗാന്ധി

ഇന്ത്യക്ക് 'യഥാർഥ സ്വാതന്ത്ര്യം' കിട്ടിയത് അയോധ്യയിൽ രാമ ക്ഷേത്രം നിർമിച്ചതോടെയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹപരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

MV Desk

ന്യൂഡൽഹി: ഇന്ത്യക്ക് 'യഥാർഥ സ്വാതന്ത്ര്യം' കിട്ടിയത് അയോധ്യയിൽ രാമ ക്ഷേത്രം നിർമിച്ചതോടെയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പരാമർശം രാജ്യദ്രോഹപരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന ഭഗവതിന്‍റെ അഭിപ്രായം ഇന്ത്യക്കാർക്ക് അപമാനകരമാണെന്നും രാഹുൽ.

''ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും താനെന്താണു ചിന്തിക്കുന്നതെന്ന് മോഹൻ ഭഗവത് ഇടയ്ക്കിടെ രാജ്യത്തോടു പറയുന്നുണ്ട്. ഭരണഘടന അസാധുവാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ബ്രിട്ടീഷുകാർക്കെതിരേ നടത്തിയ സകല പോരാട്ടങ്ങളും അദ്ദേഹത്തിന്‍റെ കണ്ണിൽ അസാധുവാണ്. ഇതൊക്കെ പരസ്യമായി പറയാൻ അദ്ദേഹം ധൈര്യം കാണിക്കുന്നു. ലോകത്ത് മറ്റേതു രാജ്യത്താണെങ്കിലും ഈ രീതിയിൽ സംസാരിച്ചാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തുമായിരുന്നു'', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഭഗവതിനെ പോലുള്ള ആളുകൾ തോന്നിയതു പോലെ വിളിച്ചുകൂവുന്ന വാചാടോപങ്ങൾക്കൊന്നും ചെവി കൊടുക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

1947ൽ ഇന്ത്യക്കു കിട്ടിയത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും, യഥാർഥ സ്വാതന്ത്ര്യം പ്രാബല്യത്തിൽ വന്നത് രാമക്ഷേത്ര നിർമാണത്തോടെയാണെന്നുമായിരുന്നു മോഹൻ ഭഗവതിന്‍റെ വാദം.

മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; അംഗങ്ങളെ ഒളിപ്പിച്ച് ഷിൻഡേ പക്ഷം

ഇറാൻ പ്രക്ഷോഭത്തിനിടെയുണ്ടായ മരണങ്ങൾക്ക് ഉത്തരവാദി ട്രംപാണെന്ന് ഖമേനി

കേരളത്തിന് കേന്ദ്ര പദ്ധതി വേണ്ട കടം മതി: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റി

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല