"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

 
India

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

മിഥിലേഷ് തിവാരി രാഷ്ട്രീയത്തിലെത്തും മുൻപ് അധ്യാപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്

Namitha Mohanan

പട്ന: പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ലെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ മിഥിലേഷ് തിവാരി. "പെൺകുട്ടികൾ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരാണ്. അവർ പഠിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്." എന്നുമാണ് തിവാരി പറഞ്ഞത്.

മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ ഒരു മാധ്യമ പ്രവർത്തകർ വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികളുടെ അവകാശങ്ങൾ തനിയെ ലഭിച്ചുകൊള്ളുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ

പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. മിഥിലേഷ് തിവാരി രാഷ്ട്രീയത്തിലെത്തും മുൻപ് അധ്യാപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്.

പരാതി വ്യാപകമാകുന്നു; മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

എല്ലാ ബ്രാൻഡുകളും പ്രദർശിപ്പിക്കണം; സർക്കുലറുമായി ബിവ്റെജസ് കോർപ്പറേഷൻ

മേഘാലയയിൽ 3 മാസത്തിനിടെ 574 പുതിയ എച്ച്ഐവി ബാധിതർ; 52 ശതമാനവും കാഷ്വൽ സെക്സ് വഴി

അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ ഡി.വൈ. ചന്ദ്രചൂഡിനെ ആര്‍ബിട്രേറ്ററായി നിയമിച്ച് റഷ്യ

''കരുത്തനായിരിക്കൂ ലിയോ''; പിതാവിന്‍റെ വിയോഗത്തിൽ മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ