'ശല്യം'; സൈബർ തട്ടിപ്പിനെതിരേയുള്ള കോളർ ട്യൂൺ നീക്കാനൊരുങ്ങി കേന്ദ്രം

 
India

'ശല്യം'; സൈബർ തട്ടിപ്പിനെതിരേയുള്ള കോളർ ട്യൂൺ നീക്കാനൊരുങ്ങി കേന്ദ്രം

അടിയന്തര സന്ദർഭങ്ങളിൽ കോൾ കണക്റ്റ് ആകാൻ വൈകുന്നതാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം

നീതു ചന്ദ്രൻ

ന്യൂഡൽഹി: സൈബർ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കോളർ ട്യൂൺ നീക്കം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓരോ തവണ ഫോൺ ചെയ്യുമ്പോഴും കോളർ ട്യൂണിന് വേണ്ടി സമയം പാഴാകുന്നതിൽ ഉപയോക്താക്കൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അമിതാഭ് ബച്ചന്‍റെ ശബ്ദത്തിലുള്ള പ്രീ റെക്കോഡഡ് കോളർ ട്യൂൺ വലിയ ശല്യമായതോടെ ബച്ചനെതിരേയും വിമർശനം ഉയർന്നിരുന്നു. വ്യാഴാഴ്ചയോടെ സൈബർ തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള പ്രചാരണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം.

അടിയന്തര സന്ദർഭങ്ങളിൽ കോൾ കണക്റ്റ് ആകാൻ വൈകുന്നതാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം. അതേ സാർ, ഞാനുമൊരു ഫാനാണ്.. അതുകൊണ്ട്?? എന്നൊരു പോസ്റ്റ് അടുത്തയിടെ ബച്ചൻ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇതിനു മറുപടിയായി.. അതു കൊണ്ട് ഫോണിൽ ഇക്കാര്യം പറയുന്നത് നിർത്തൂ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്. ബച്ചൻ ഇതിനു രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഇക്കാര്യം സർക്കാരിനോടാണ് പറയേണ്ടത്. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ചെയ്തത് എന്നായിരുന്നു ബച്ചന്‍റെ മറുപടി.

ഇതിനു മുൻപ് കോറോണാക്കാലത്തും ഇതേ രീതിയിലുള്ള പ്രീ റെക്കോഡഡ് കോളർ ട്യൂണിന്‍റെ പേരിൽ ബച്ചൻ വിമർശിക്കപ്പെട്ടിരുന്നു. കോളർ ട്യൂൺ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഫയർ ചെയ്തിരുന്നു.

മുട്ടിൽ മരം മുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ലാ വാറന്‍റ്

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഭാഗം; സ്ഥലങ്ങളുടെ പേരിടലിന് എതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം, പകരം ഷാൻ മസൂദിനെ അയക്കണം; നിർദേശവുമായി മുൻ ക‍്യാപ്റ്റൻ

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു