"പെട്ടന്നുള്ള മരണങ്ങൾക്കും കൊവിഡ് വാക്‌സീനുമായി ബന്ധമില്ല": കേന്ദ്ര ആരോഗ്യമന്ത്രാലയം

 
India

യുവാക്കളിലെ ഹൃദയാഘാതവും കൊവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിലെ കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്

ന്യൂഡൽഹി: രാജ്യത്ത് യുവാക്കൾ ഹൃദയാഘാതം മൂലം പെട്ടെന്നു മരിക്കുന്ന സംഭവങ്ങൾക്ക് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആറും (Indian Council of Medical Research) എൻസിഡിസിയും (National Centre for Disease Control) നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ത്യയിലെ കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് ഈ മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കൊവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളാണ്.

കൊവിഡ് വാക്സിനുകളാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

18നും 45നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലെ പെട്ടെന്നുള്ള അകാരണമായ മരണങ്ങളെക്കുറിച്ചും ഐസിഎംആറും എയിംസും ചേർന്ന് പഠനം നടത്തി. ഹൃദയാഘാതവും മയോർഡിയാൽ ഇൻഫ്രാക്ഷനുമാണ് ഇവർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണം.

നേരത്തേയുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും ഇതിനു കാരണമായിട്ടുണ്ടെന്നാണ് ഇരുപഠനങ്ങളും പറയുന്നു. പഠനം പൂർത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകൾ പുറത്തുവരികയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവ് കുത്തിക്കൊന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു