കേന്ദ്രഭരണ പ്രദേശങ്ങളായ ശേഷം ജമ്മു കശ്മീരും ലഡാക്കും 
India

ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തയാർ: കേന്ദ്ര സർക്കാർ

കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനം താത്കാലികമാണെന്നും, ഇക്കാര്യത്തിൽ ‌കൂടുതൽ വിശദീകരണം ഉടൻ നൽകാമെന്നും നേരത്തെ തന്നെ കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു

MV Desk

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താൻ തയാറെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ.

രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ട ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചു നൽകുന്നതു സംബന്ധിച്ച വിശദീകരണത്തിലാണ് പരാമർശം. കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനം താത്കാലികമാണെന്നും, ഇക്കാര്യത്തിൽ ‌കൂടുതൽ വിശദീകരണം ഉടൻ നൽകാമെന്നും ചൊവ്വാഴ്ച തന്നെ കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നതാണ്.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ജനാധിപത്യ ഭരണസംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് വ്യക്തമായ സമയക്രമം നൽകാൻ കോടതി നിർദേശിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ