സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി
ജയ്പുർ: സ്കൂൾ ഠീക്ക് കരോ ക‍്യാംപെയിനിന്‍റെ ഭാഗമായി രാജസ്ഥാനിലെ ജയ്പൂരിലെ രാംപുര കൻവാർപുര ഗ്രാമങ്ങളിലെ വിദ‍്യാലയങ്ങളിൽ പരിശോധന നടത്താനെത്തിയ കോക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ‍്യം. അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജസ്ഥാൻ വിദ‍്യാഭ‍്യാസ മന്ത്രി മദൻ ദിലാവറുടെ രാജി ആവശ‍്യപ്പെടുമെന്നും സംസ്ഥാന വ‍്യാപകമായി പ്രതിഷേധം നടത്തുമെന്നും സിജെപി വ‍്യക്തമാക്കി.
തങ്ങൾ പരിശോധന നടത്തിയ സ്കൂൾ ഏറെ നാളുകളായി കാലിത്തൊഴുത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് സിജെപി വക്താവ് അഷുതോഷ് റങ്ക പറഞ്ഞു. പരിശോധന നടത്താനെത്തിയ സിജെപി അംഗങ്ങളെ ഗ്രാമവാസികൾ മടക്കി അയക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ഇതിനോടകം വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടിട്ടുണ്ട്.