പൂജ ഖേദ്കർ 
India

വിവാദ ഐഎഎസ് ഉദ്യോഗസ്ഥയുടെ മാതാപിതാക്കൾ ഒളിവിൽ

മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന് പൊലീസ് പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്

മുംബൈ: വ്യാജ സർട്ടിഫിക്കറ്റുകൾ ഐഎഎസ് നേടിയെന്ന ആരോപണം നേരിടുന്ന ട്രെയ്നി സിവിൽ സർവീസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അച്ഛനമ്മമാർ ഒളിവിൽ. ഇവരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നും കണ്ടെത്താനായിട്ടില്ല എന്നുമാണ് പൊലീസ് ഭാഷ്യം.

കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് പൂജയുടെ അമ്മയും മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമമുഖ്യയുമായ മനോരമ ഖേദ്കർ. അവരുടെ ഭർത്താവ് ദിലീപ് ഖേദ്കറും കേസിൽ കൂട്ടുപ്രതിയാണ്. ഇരുവരെയും അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താൻ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും വിവരം. മുംബൈ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന് പൊലീസ് പരസ്യമായി തന്നെ അറിയിച്ചിട്ടുമുണ്ട്.

തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തുന്ന പൂജ ഖേദ്കറുടെ അമ്മ.

നേരത്തെ, സ്വകാര്യ വാഹനത്തിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് സ്ഥലംമാറ്റം കിട്ടിയതോടെയാണ് പൂജ ഖേദ്കർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. ഇതിനു പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവും ഉയർന്നു.

പൂജയുടെ അച്ഛൻ ദിലീപ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ കാണിച്ച സ്വത്ത് വിവരം നാൽപ്പത് കോടി രൂപയുടേതാണ്. എന്നിട്ടും പൂജയ്ക്ക് എങ്ങനെ ഒബിസി വിഭാഗത്തിൽ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിച്ചു എന്നതാണ് ഒരു ചോദ്യം. ഇതുകൂടാതെ, കാഴ്ചപരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണവും പൂജയ്ക്ക് ലഭിച്ചിരുന്നു.

പൂജ ഖേദ്കർ

അംഗവൈകല്യം സംബന്ധിച്ച വൈദ്യപരിശോധനയ്ക്ക് ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും പൂജ തയാറായിരുന്നുമില്ല.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍