വിഡിയോയിൽ നിന്നുള്ള ദൃശ്യം 
India

ആടിനെ മോഷ്ടിച്ചെന്നു സംശയം; തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തല കീഴായി കെട്ടിത്തൂക്കി മർദിച്ചു

പ്രതിയായ രാമുലുവിന്‍റെ ആടിനെ കഴിഞ്ഞ 20 ദിവസങ്ങൾക്കു മുൻപേ കാണാതെ പോയിരുന്നു.

MV Desk

ഹൈദരാബാദ്: ആടിനെ മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെലങ്കാനയിൽ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ പൊലീസ് കേസെടുത്ത് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ദളിത് യുവാവ് കിരൺ (30) സുഹൃത്ത് തേജ (19) എന്നിവരാണ് ക്രൂരമായ മർദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് കോമുരാജുല രാമുലു, ഭാര്യ സ്വരൂപ, മകൻ ശ്രീനിവാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, ദളിത് അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയായ രാമുലുവിന്‍റെ ആടിനെ കഴിഞ്ഞ 20 ദിവസങ്ങൾക്കു മുൻപേ കാണാതെ പോയിരുന്നു. ഫാമിൽ ജോലിക്കാരനായ തേജയും സുഹൃത്ത് കിരണുമാണ് ആടിനെ മോഷ്ടിച്ചതെന്ന് രാമുലു സംശയിച്ചിരുന്നു. ഇതേത്തുടർന്ന് രാമുലു തേജയെയും കിരണിനെയും പിടിച്ചു കെട്ടി തല കീഴായി കെട്ടിത്തൂക്കി മർദിക്കുകയായിരുന്നു. കെട്ടിത്തൂക്കിയതിനു താഴെ തീ കൂട്ടി പുകച്ചതായും വിഡിയോയിൽ ദൃശ്യമാണ്. ഇവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും യുവാക്കളിൽ ഒരാൾ വീട്ടിലെത്തിച്ചേർന്നിരുന്നില്ല. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

എല്ലാ കണ്ണുകളും നിതിൻ ഗഡ്കരിയിലേക്ക്; ഇ20 പെട്രോളിനെതിരേ സോഷ‍്യൽ മീഡിയയിൽ പുതിയ മൂവ്മെന്‍റ്, ബിജെപിക്ക് വെല്ലുവിളി

ലഹരി വിറ്റ അധ്യാപകർ ഇനി കുട്ടികളെ പഠിപ്പിക്കണ്ട; കീർത്തനയെ പിരിച്ചു വിട്ടു, കാവ്യക്കെതിരായ നടപടി ഉടൻ

വിദ‍്യാർഥികൾക്കെതിരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി നൽകിയതാര്? അമിത് ഷായോട് ചോദ‍്യങ്ങളുമായി രാഹുൽ

ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര