സൽമാൻ ഖാൻ 
India

ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ വേണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിന് താരം ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ആവശ‍്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് തിങ്കളാഴ്ച മുംബൈ പൊലീസ് ട്രാഫിക്ക് കൺട്രോൾ റൂമിന്‍റെ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്.

'സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ബിഷ്‌ണോയി സമുദായത്തോട് ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലെങ്കിൽ 5 കോടി രൂപ നൽകണം. അവൻ അങ്ങനെ ചെയ്തില്ലെങ്കിൽ ഞങ്ങൾ അവനെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും സജീവമാണ്' സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായും സൽമാൻ ഖാന്‍റെ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി വിവിധ കേസുകളിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി സന്ദേശത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍