പ്രതി രാജേഷ് ഭായ് ഖിംജി,ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

 
India

ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾ നായപ്രേമി; സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായിരുന്നുവെന്ന് പ്രതിയുടെ അമ്മ

ഡൽഹി പൊലീസ് പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച രാജേഷ് ഭായ് ഖിംജി നായ്പ്രേമിയെന്ന് വെളിപ്പെടുത്തൽ. നഗരത്തിൽ നിന്ന് തെരുവുനായകളെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധിയിൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും പ്രതിയുടെ മാതാവ് ഭാനു പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആക്രമണസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്നും ഒരു ബന്ധുവിന്‍റെ അറസ്റ്റിൽ സഹായം തേടിയാണ് മുഖ്യമന്ത്രിക്കരികിൽ എത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡൽഹി പൊലീസ് പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നാൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. യുവാവ് ഭാരമേറിയ വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ തലയ്ക്കാണ് പരുക്കേറ്റത്.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം