ഉമർ നബി

 
India

ചെങ്കോട്ട സ്ഫോടനം; ഡോ. ഉമർ നബി തുർക്കിയിൽ സന്ദർശനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്നു വർഷങ്ങൾക്ക് മുൻപ് ഉമർ നബിയും മറ്റു രണ്ടുപേരും തുർക്കിയിലേക്ക് യാത്ര നടത്തുകയും 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായുമാണ് വിവരം

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ പ്രധാന പ്രതികളിലൊരാളായ ഡോ. ഉമർ നബി തുർക്കി സന്ദർശിച്ചിരുന്നതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഉമറിന്‍റെ യാത്രാവിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് ഇക്കാര‍്യങ്ങൾ വ‍്യക്തമായത്. മൂന്നു വർഷങ്ങൾക്ക് മുൻപ് ഉമർ നബിയും മറ്റു രണ്ടുപേരും തുർക്കിയിലേക്ക് യാത്ര നടത്തുകയും 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായുമാണ് വിവരം.

സ്ഫോടകവസ്തുക്കളുമായി ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കിൽ, ഡോക്റ്ററെന്ന് കരുതപ്പെടുന്ന മുസാഫർ അഹമ്മദ് റാത്തർ എന്നിവരോടൊപ്പമായിരുന്നു ഉമറിന്‍റെ തുർക്കി യാത്ര. കൂടാതെ കഴിഞ്ഞ ദിവസം സഹാറൻപുരിൽ നിന്നും അറസ്റ്റിലായ പ്രതിയുടെ സഹോദരനും സംഘത്തിലുണ്ടായതായി കരുതുന്നു. ആരുമായിട്ടാണ് പ്രതികൾ കൂടിക്കാഴ്ച നടത്തിയതെന്നത് അടക്കമുള്ള കാര‍്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്