കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ 
India

കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്

ന്യൂഡൽഹി: കാർഷിക നിയമം പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന മാർച്ച് അതിർത്തിയിൽ തടഞ്ഞ് ഡൽഹി പൊലീസ്. അതിർത്തിയിൽ വച്ച് ബാരിക്കേടുകളുടേയും വൻ പൊലീസ് സന്നാഹത്തിന്‍റേയും ബലത്തിലാണ് പൊലീസ് കർഷക പ്രതിഷേധത്തെ തടഞ്ഞത്. കർഷകർ ബാരിക്കേടുകൾ മറികക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് അടിച്ചമർത്തി.

കർഷക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കർശന മുന്നോരുക്കങ്ങളാണ് പൊലീസ് സ്വീകരിച്ചിരുന്നത്. അതിർത്തിയിൽ 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെ വിവിധിയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. സമയ ബന്ധിതമായി നെല്ലു സംഭരണം നടപ്പിലാക്കുക, മിനിമം താങ്ങുവില നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video