കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ 
India

കർ‌ഷകരെ അതിർത്തിയിൽ തടഞ്ഞ് പൊലീസ്; ആവശ്യം അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് കർഷകർ

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും സംയുക്തമായാണ് മാർച്ച് സംഘടിപ്പിച്ചത്

Namitha Mohanan

ന്യൂഡൽഹി: കാർഷിക നിയമം പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന മാർച്ച് അതിർത്തിയിൽ തടഞ്ഞ് ഡൽഹി പൊലീസ്. അതിർത്തിയിൽ വച്ച് ബാരിക്കേടുകളുടേയും വൻ പൊലീസ് സന്നാഹത്തിന്‍റേയും ബലത്തിലാണ് പൊലീസ് കർഷക പ്രതിഷേധത്തെ തടഞ്ഞത്. കർഷകർ ബാരിക്കേടുകൾ മറികക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് അടിച്ചമർത്തി.

കർഷക പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കർശന മുന്നോരുക്കങ്ങളാണ് പൊലീസ് സ്വീകരിച്ചിരുന്നത്. അതിർത്തിയിൽ 5,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെ വിവിധിയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത് കിസാൻ മോർച്ചയും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. സമയ ബന്ധിതമായി നെല്ലു സംഭരണം നടപ്പിലാക്കുക, മിനിമം താങ്ങുവില നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി

"ഡ്രൈവർ മഹാനാണെങ്കിൽ ക്ഷമ പറഞ്ഞേക്കാം"; ബസ് പെർമിറ്റ് റദ്ദാക്കിയതിൽ പ്രതികരിച്ച് ഗണേഷ് കുമാർ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു

"യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഞാൻ മിടുക്കനാണ്"; പാക്-അഫ്ഗാൻ പ്രശ്നവും പരിഹരിക്കുമെന്ന് ട്രംപ്