India

സെക്കന്തരാബാദ് ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടുത്തത്തിൽ 6 മരണം: 12 പേർക്ക് പരുക്ക്

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണു പ്രാഥമിക നിഗമനം

MV Desk

സെക്കന്തരാബാദ്: സെക്കന്തരാബാദ് (Secunderabad) സ്വപ്നലോക് ഷോപ്പിങ് (Swapnalok complex) കോംപ്ലക്സിലുണ്ടായ വൻ തീപിടുത്തത്തിൽ 6 പേർ മരിച്ചു. പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിൽ തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണു പ്രാഥമിക നിഗമനം.

പുക ശ്വസിച്ചതാണു മരണകാരണമെന്നു ഹൈദരാബാദ് ജില്ലാ കലക്ടർ അമോയ് കുമാർ വ്യക്തമാക്കി. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിലെ ജീവനക്കാരാണ് മരണപ്പെട്ടവർ. വാറങ്കൽ, ഖമ്മം ജില്ലകളിൽ നിന്നുള്ളവരാണ്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണു തീ പടർന്നത്. നാലു മണിക്കൂറോളം പരിശ്രമിച്ചതിനു ശേഷം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

എട്ടു നിലകളുളള ഷോപ്പിങ് കോംപ്ലക്സിൽ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ പൊലീസ് രാത്രി തന്നെ ഒഴിപ്പിച്ചിരുന്നു. നാലോളം ഫയർ യൂണിറ്റുകൾ എത്തിയാണു തീ അണച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു