ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേരെ കാണാതായി

 
India

ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഹൈഡ്രോ പവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ധരംശാലയിൽ 2 പേർ മരിച്ചു. 20 ഓളം പേരെ കാണാതായി. ഹൈഡ്രോ പവർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കുളുവിൽ വലിയ നാശമാണ് മിന്നൽ പ്രളയത്തെ തുടർന്നുണ്ടായത്. ഒഴുക്കിൽപ്പെട്ട് മൂന്നു പേരെ കാണാതാവുകയും നിരവധി വീടുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. റോഡുകൾ വെള്ളത്തിനടിയിലായി. വീടുകളിൽ വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റുന്നതിനായി എത്തിയപ്പോഴായിരുന്നു മൂന്നു പേരും ഒഴുക്കിൽപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ‌ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം മണാലി ബഞ്ചാർ, എന്നിവടങ്ങളിലും മിന്നൽ പ്രളയമുണ്ടായി. പലയിടങ്ങളിലും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബഞ്ചാർ സബ് ഡിവിഷനിൽ പാലം ഒലിച്ചുപോയി. ബിയാസ് നദി കരകവിഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റാനുള്ള പ്രവർത്തനം ആരംഭിച്ചതായും കുളു അഡീഷണൽ ഡിസ്ട്രിക്റ്റ് കമ്മിഷണർ പറഞ്ഞു.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ