.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Alka Lamba 
India

ഡൽഹിയിലെ 7 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കും; അൽക്ക ലാംബയുടെ പ്രഖ്യാപനത്തിൽ ഞെട്ടി എഎപി

അൽക്കയുടെ പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി

MV Desk

ന്യൂഡൽഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ. ലാംബയുടെ ഈ പ്രസ്താവന എഎപിയിൽ അസ്വസ്ഥതയ്ക്ക് ഇടയാക്കി.

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽ ഗാന്ധി, ഡൽഹി പിസിസി പ്രസിഡന്‍റ് അനിൽ ചൗധരി എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് അൽക്കയുടെ പ്രതികരണമുണ്ടായത്.

ഡൽഹിയിലെ ഭരണകക്ഷിയും ഇന്ത്യ മുന്നണിയിലെ അംഗവുമാണ് എഎപി. അതിനാൽ തന്നെ അൽക്കയുടെ പ്രസ്താവന പാർട്ടിയിൽ അസ്വസ്ഥതയ്ക്ക് ഇടയാക്കി. രൂക്ഷമായ പ്രതികരിച്ച് എഎപി ദേശീയ വക്താവ് പ്രിയങ്ക കാക്കർ രംഗത്തെത്തിയിരുന്നു. സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിൽ ഇന്ത്യ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു.

എഎപി ഇടഞ്ഞാൽ അത് ഇന്ത്യ മുന്നണിയെ ബാധിക്കും. അതേസമയം, അൽക്കയുടെ പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. അത് അൽക്കയുടെ മാത്രം അഭിപ്രായമാണെന്നും സീറ്റ് പങ്കിടലിനെപ്പറ്റി ചർച്ച നടന്നിട്ടില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയാണ് നടന്നതെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ പറഞ്ഞു.

പ്രസംഗത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

"ഗർഭം കലക്കി ചേട്ടായിക്ക് സീറ്റ് കൊടുത്തില്ലെങ്കിലും ബലാൽസംഗക്കാരന് നമ്മൾ കൊടുക്കും"; പരിഹസിച്ച് ഇന്ദു മേനോൻ

"സ്ത്രീകളെ പറ്റിയുള്ള കാഴ്ചപ്പാട് മാറുവാൻ ആ സിനിമ സഹായിക്കും"; രഞ്ജിത്തിനെ വിമർശിച്ച് ഡോ. ബിജു

മുംബൈയിൽ യുവതിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരാൾ മരിച്ചു | വിഡിയോ