പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

 

File image

India

റാവൽപിണ്ടിയിൽ ഇന്ത്യ മിസൈലാക്രമണം നടത്തിയെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ

അട്ടാരി-വാഗ അതിർത്തി തുറന്നു; അഫ്ഗാനിസ്ഥാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ 8 ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലെത്തി

ന്യൂഡൽഹി: റാവൽപിണ്ടി നുർ ഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് അടച്ച ഇന്ത്യ - പാക് അതിർത്തിയായ അട്ടാരി - വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി-വാഗ ബോർഡർ തുറന്നത്. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമാണ് അതിർത്തി തുറന്നു നൽകിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നു ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ 8 ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലെത്തി. കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ-പാക് സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ 150 ഓളം ചരക്ക് ലോറികൾ ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം