India reacts strongly to US remarks on CAA 
India

'സിഎഎ ആഭ്യന്തര കാര്യം, പ്രതികരണം അനാവശ്യവും തെറ്റായതും': യുഎസിനോട് കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ

ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ സ്വീകരിച്ച പ്രശംസനീയമായ നടപടിയെ വോട്ട് ബാങ്കിന്‍റെ പേരിൽ നിർണയിക്കരുതെന്നും വിദേശകാര്യ വക്താവ്

Ardra Gopakumar

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കെതിരേ യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ തള്ളി ഇന്ത്യ. നിയമം നിർമിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ സ്വീകരിച്ച പ്രശംസനീയമായ നടപടിയെ വോട്ട് ബാങ്കിന്‍റെ പേരിൽ നിർണയിക്കരുതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ.

ഇന്ത്യയുടെ ബഹുസ്വര പൈതൃകത്തെയും വിഭജനാനന്തര ചരിത്രത്തെയും കുറിച്ച് ശരിയായ ബോധ്യമില്ലാത്തവർ ഇത്തരംകാര്യങ്ങളിൽ ഇടപെടരുത്. സിഎഎ പൗരത്വം നൽകാനുള്ളതാണ്. ആരുടെയും പൗരത്വം റദ്ദാക്കാനുള്ളതല്ല. സ്വന്തം നാടില്ലാത്ത കുറേ ആളുകളുടെ അന്തസും മനുഷ്യാവകാശവും സംരക്ഷിക്കാനാണ് ഈ നിയമമെന്നും യുഎസിന്‍റെ പ്രതികരണം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നും ജയ്സ്വാൾ പറഞ്ഞു. നേരത്തേ, യുഎന്നിന്‍റെ വിമർശനവും ഇന്ത്യ തള്ളിയിരുന്നു.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

എഫ്‌സിആര്‍എ 2.0 പോര്‍ട്ടലും ഇലക്ട്രോണിക് - ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ കാര്‍ഡും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍