.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ചിപ്പും ആന്‍റിനയുമുള്ള പുതിയ ഇന്ത്യൻ ഇ-പാസ്പോർട്ട്; അറിയേണ്ടതെല്ലാം

 

പ്രതീകാത്മക ചിത്രം

India

ചിപ്പും ആന്‍റിനയുമുള്ള പുതിയ ഇന്ത്യൻ ഇ-പാസ്പോർട്ട്; അറിയേണ്ടതെല്ലാം

ചിപ്പിൽ നിങ്ങളുടെ ബയോമെട്രിക്, വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരിക്കും

ന്യൂഡൽഹി: വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുതിയ ഇ-പാസ്പോർട്ടുകൾ ലോഞ്ച് ചെയ്തിരിക്കുകയാണ് ഇന്ത്യ. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇ- പാസ്പോർട്ട് നിർമിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഉത്തരവു പ്രകാരം ഇ-പാസ്പോർട്ട് പദ്ധതി പരീക്ഷണാർത്ഥം 2024 ഏപ്രിൽ 1 മുതൽ ആരംഭിച്ചിരുന്നു. നാഗ്പുർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പുർ, അമൃത്‌സർ, ജയ്പുർ, ചെന്നൈ, ഹൈദരാബാദ്, സൂററ്റ്, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലെല്ലാം നിലവിൽ ഇ പാസ്പോർട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയിരിക്കുന്നത്. 2025 പാതിയാകുന്നതോടെ പദ്ധതി ഇന്ത്യയാകെ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 മാർച്ച് മുതലാണ് തമിഴ്നാട്ടിൽ ഇ പാസ്പോർട്ട് നൽകിത്തുടങ്ങിയത്.

ഒരു ആന്‍റിനയും റേഡിയോ ഫ്രീക്വൻസി ഐഡെന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) ചിപ്പും ഉൾക്കൊള്ളുന്നതാണ് ഇ-പാസ്പോർട്ട്. ചിപ്പിൽ നിങ്ങളുടെ ബയോമെട്രിക്, വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരിക്കും. പാസ്പോർട്ടിന്‍റെ ബാക്ക് കവറിനുള്ളിലാണ് ചിപ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ പാസ്പോർട്ടിൽ നിന്ന് വിഭിന്നമായി ഫ്രണ്ട് കവറിന് താഴെയാ‍യി സ്വർണനിറമുള്ള ചിപ്പിന്‍റെ സിമ്പൽ പ്രിന്‍റ് ചെയ്തിട്ടുണ്ട്.

ഇമിഗ്രേഷൻ പ്രോസസുകൾ വേഗത്തിലാക്കാൻ ഇ പാസ്പോർട്ടുകൾ സഹായിക്കും. അതു മാത്രമല്ല വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനെയും തട്ടിപ്പുകളെയും ചിപ്പ് പ്രതിരോധിക്കുമെന്നാണ് കരുതുന്നത്.

ഇ-പാസ്പോർട്ട് നിർബന്ധിതമായും സ്വന്തമാക്കേണ്ടതില്ല. നിങ്ങളുടെ കൈയിലുള്ള പാസ്പോർട്ടിന്‍റെ കാലാവധി കഴിയും വരെ അതു തന്നെ ഉപയോഗിക്കാവുന്നതാണ്. ഉടൻ തന്നെ ഇ-പാസ്പോർട്ട് എടുക്കേണ്ട ആവശ്യമില്ല. കാലാവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴോ സ്വാഭാവികമായി ഇ-പാസ്പോർട്ട് ലഭിക്കുന്നതാണ്.

ശബരിമലയിൽ യുവതി പ്രവേശന വിലക്ക് തുടരണം; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപിയുടെ സീൽ; കത്ത് പുറത്തുവിട്ട് സിപിഎം

പിഎസ്എൽ കളിക്കാനായി പാക്കിസ്ഥാനിലേക്ക് വരേണ്ട, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ല: വിദേശ താരങ്ങൾക്ക് ഭീഷണിയുമായി താലിബാൻ

ആശ്വസിക്കാൻ സമയം കിട്ടിയില്ല! വീണ്ടും ലക്ഷം കടന്ന് സ്വർണവില

പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യ നേരിട്ടത് കടുത്ത വെല്ലുവിളി, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമെന്ന് പ്രധാനമന്ത്രി