India

അനന്ത്നാഗിൽ ലഷ്കർ കമാന്‍ഡറെ വധിച്ചു; 7 ദിവസം നീണ്ട സൈനിക നടപടി അവസാനിപ്പിച്ചു

ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് തെരച്ചിൽ തുടരും

ശ്രീനഗർ: അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ച സൈനിക നടപടി അവസാനിച്ചു. ലഷ്കർ ഇ-തൊയ്ബ കാമാന്‍ഡറും അനന്ത്നാഗിലെ നഗം കൊക്കേർനാഗ് സ്വദേശിയുമായ ഉസൈന്‍ ഖാന്‍ ഉൾപ്പടെ രണ്ടു ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചത്.

ഇയാളിൽ നിന്നു നിരവധി ആയുധങ്ങൾ കണ്ടെടുത്തതായും വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്നാഗ് മേഖലയിൽ കഴിഞ്ഞ 7 ദിവസമായി തുടർന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.

ഇതേസമയം, ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് എഡിജിപി വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പട്ട ഉസൈന്‍ ഖാനൊപ്പം മറ്റ് രണ്ടു ഭീകരർ കൂടിയുണ്ടായിരുന്നതായി സംശയിക്കുന്നതിനാൽ‌ പ്രദേശവാസികൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെക്ക് പോകരുതെന്ന് എഡിജിപി ആവശ്യപ്പെട്ടു.

ഭീകരരുമായുളള ഏറ്റുമുട്ടലിൽ മൂന്നു സൈനികോദ്യോഗസ്ഥർക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന ഉസൈർ ഖാൻ എന്ന ഭീകരനാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നാണ് കരുതുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്