"അടിയന്തര പ്രാധാന്യമില്ല''; കരൂർ അപകടവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

 
India

"അടിയന്തര പ്രാധാന്യമില്ല''; കരൂർ അപകടവുമായി ബന്ധപ്പെട്ട ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

അപകടത്തിൽ പരുക്കേറ്റ കരൂർ സ്വദേശി എൻ. സെന്തിൽക്കണ്ണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

Namitha Mohanan

ചെന്നൈ: കരൂർ അപകടവുമായി ബന്ധപ്പെട്ട് അടിയന്തര പരിഗണനക്കായി സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. 4.30 പരിഗണിക്കാനായി പട്ടികപ്പെടുത്തിയെങ്കിലും പിന്നീട് അടിയന്തര പ്രാധാന്യമില്ലെന്ന് കാട്ടി പരിഗണിക്കാതെ മാറ്റുകയുമായിരുന്നു.

ഹർജി പുതിയ കേസല്ലെന്നും ടിവികെയുടെ പൊതുയോഗങ്ങൾക്കുള്ള പൊലീസ് അനുമതി സംബന്ധിച്ച കേസിൽ ഉന്നയിക്കാവുന്ന ഒരു ഹർജിയാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ കരൂർ സ്വദേശി എൻ. സെന്തിൽക്കണ്ണനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, അപകടത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാട്ടി ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർതി തിങ്കളാഴ്ച പരിഗണിക്കും. ദുരന്തത്തിന് മുൻപ് കല്ലേറുണ്ടായെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നത്.

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, വിവാഹിതയാകുന്ന യുവതികൾക്ക് ഒരു പവൻ സ്വർണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ്

മോദിയെ ട്രംപ് നിയന്ത്രിക്കുമ്പോൾ, പിണറായിയെ മോദി നിയന്ത്രിക്കുന്നു; രാഹുല്‍ ഗാന്ധി

"എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ആരുടെയും അനുമതി വേണ്ട"; യുഎസിന്‍റെ പ്രസ്താവന തള്ളി കേന്ദ്രം

1500 കോടി രൂപ നികുതി അടയ്ക്കണം; മീഷോയ്ക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

മധ്യപ്രദേശിലെ വന്യമൃഗങ്ങൾക്ക് ഝാർഖണ്ഡിലേക്ക് പുനരധിവാസം